എന്തിനു പുഷ്പമേ ഇത്രമേൽ
നിൻ കവിൾ ചുവപ്പിച്ചു …..
ചെമ്പരത്തി എന്ന് നിന്നെ
പേരിട്ടു വിളിക്കാനോ ?
ത്രീസന്ധ്യ നേരത്തും
വാടാത്തതിനാലാണോ
മാലയായ് ചാർത്തുവാൻ
ദേവനും നിന്നെ ഇഷ്ട്ടം.
സുന്ദരിമാരുടെ
ചുരുൾമുടികെട്ടിനും
താളിയായ് സേവിക്കാൻ
നീ തന്നെ കൂട്ട്.
ഔഷധിയായും
അലങ്കാരമായും
സിദ്ധന്റെ കൂട്ടിലും
നീ തന്നേയല്ലോ ?
വര്ണങ്ങളെത്രയോ
നിനക്ക് സ്വന്തം
ലാളിത്യമാർന്നൊരു ഗുണങ്ങളാൽ
നീ തന്നെ ഭൂമിയിൽ ദേവദാരു ……